Ganesha (Vigneswaraya namaha)

Ganesha (Vigneswaraya namaha)
my hand sketch

Thursday, October 1, 2009

മദിരാശി വിശേഷങ്ങള്‍ - ഭാഗം 2

പുളി മരങ്ങള്‍....പിന്നെ ചില ശരിപ്പെടുതലും
ഖണ്ഡം 1

അന്ന് പതിവിലും നേരത്തെ ഡി. കെ. മഹാനുഭാവന്‍ ഉറക്കമെഴുന്നേറ്റു. അതൊരു ശനി ആഴ്ച ആയിരുന്നു. എനിക്കാദ്യം ഒന്നും മനസ്സിലായില്ലയോഗ വിദഗ്ദനെ പോലെ തവളാസനം ചെയ്തു അവന്‍ ചാടി എഴുന്നേറ്റു. ലുങ്കിയാനെന്നു കരുതി ബെഡ് ഷീറ്റ് എടുത്തു ഉടുത്തു "….ഭാഗ്യംഇന്നു ഇത്ര എങ്കിലും ഉണ്ടല്ലോ......" ഞാന്‍ പാതി മയക്കത്തില്‍ നെടുവീര്‍പ്പ് ഇട്ടു.( ഇതു എന്‍റെ ഒരു പ്രത്യേക കഴിവാണ് )

എന്നെ നോക്കി അവനെന്തോ പറയുന്നതു കേട്ടു .പാതിമയക്കത്തില്‍ ഞാന്‍ കേട്ടതു നാലക്ഷരം മാത്രം " ജോജോ" അവതാര കഥകള്‍ കേട്ടു പരിചയിച്ച ഉള്ളവനു മുന്‍പില്‍ പുതിയൊരവതാര്പ്പിരവി. എന്‍റെ ഉറക്കം പമ്പ കടന്നു."...അടുത്തയാഴ്ച വീണ്ടും കൂടാം , കൂടെ ജോജോയും ഉണ്ടാവും..." എന്ന് കീറി പറഞ്ഞതു ഞാന്‍ ഓര്ത്തു .ഹ്മം എന്തായാലും കൊള്ളാം .പുതിയൊരാളെ പരിചയപ്പെടാമല്ലോ ?

10 മണി ആയപ്പോഴേക്കും മിസ്സിടു കാള് കൊടുക്കാന്‍ പോലും കാശില്ലാത്ത ഡി കെ യുടെ സെല്ലിനെ ലക്ഷ്യമാക്കി സോമ സുന്ദരന്റെ കാള്‍ ….ഡി കെ യുടെ മുഖം കപ്പ കണ്ട പെരുച്ചഴിയെപ്പോലെ തുടുത്തു …..(ഓള്‍ ടൈംസ്‌ )…അത്രയ്ക്കിലെന്കിലും എന്റേതും.

ഫോണില്‍ സംസാരിച്ചു കഴിഞ്ഞ ഉടനെ ഡി കെ പറഞ്ഞു " …ഡാഅവരിങ്ങെത്തി …." പെണ്ണുകാണാന്‍ വരുന്ന ചെക്കനെ കുറിച്ചു അമ്മ മകളോട് പറയുന്നതു പോലെ.

ഞാന്‍ പറഞ്ഞു "അയിനെന്താ ബരട്ടെ ….അല്ല.. ഫുഡ്‌ എവിടുന്നാണ് എന്ന് ചോദിച്ചോ......അതാണ് ഏറ്റവും പ്രധാന കാര്യം.

ചേട്ടന്റെ അവിടുന്ന് ആണെന്ന് തോന്നുനത്..ഡി കെ മൊഴിഞ്ഞു.

എനിക്കുടനെ താനെ കാര്യം പിടി കിട്ടി….മിക്കവാറും രണ്ടു ആസശാന്മാരും ലാസ്റ്റ് രണ്ടു ദിവസമായി വയര്‍ കാലി ആക്കിയിട്ടയിരിക്കും വരുന്നതു ….ചേട്ടന്‍ കുറെ ബുദ്ധിമുട്ടും. ഇവരുടെ ഓരോ വരവും പോത്തുകള്ക്കും കോഴികള്‍ക്കും ഒരു വന്‍ ഭീഷണി ആകുമെന്ന് പകല്‍ പോലെ വ്യക്ടതം ….കൂട്ടത്തില്‍ നല്ല ഫുഡ്‌ (പ്രധാനമായും നോണ്‍ -വെജ് ) തട്ടാം എന്നതില്‍ എനിക്കും വല്യ സന്തോഷമായി.

ഖണ്ഡം 2

വെളുത്തെ നിറത്തില്‍ വൃത്തക്രിതിലുള്ള അരി മുറുക്കുമായികീരിചേട്ടന്‍ (തെറി ചേട്ടന്‍ എന്നും വിളിക്കാം. മനസ്സിനെ ഉദ്ധരിക്കുന്ന തെറി വിളിക്കാന്‍ അദ്ധേഹത്തിനു ഒരു പ്രത്യേക കഴിവ് തന്നെ അളിയാ...) എത്തി …. എനിക്ക് നേരെ പൊതി നീട്ടി. " ഡാ ഇന്നാ ..." മുഴുവന്‍ അര്തിയോടും കൂടി, സഹോദര തുല്ല്യം ഞാന്‍ കാണുന്ന കീരി ചേട്ടന്‍ നേടിയ പൊതി വാങ്ങി. എന്‍റെ കണ്ണ് നിറഞ്ഞു (പൊടി മറ്റോ വീണതായിരുന്നു). സ്നേഹത്തിനു മുന്‍പില്‍ കുനിഞ്ഞു കൊണ്ടു ഞാന്‍ ചോദിച്ചു... ഇതേ ഒള്ളോ ...ഞാന്‍ കരുതി നിറയെ സ്വീത്സ് ഒക്കെ കാണും എന്ന്. എന്തായാലും കൊണ്ടു വന്നതല്ലേ തിന്നു കളഞ്ഞേക്കാം. വളരെ പെട്ടെന്ന് തന്നെ ഞാന്‍ അത് കാലിയാക്കി.

ജനിച്ചു വീണപ്പോ പുതപ്പിച്ച തുണി ബ്രാന്‍ഡ്‌ മെറ്റീരിയല്‍ അല്ലാത്തതിനാല്‍, ദേഹ അസ്വാസ്ഥ്യം വന്ന വ്യക്തി ആണ് സോമ സുന്ദരന്‍. സര്‍വവും ബ്രാന്‍ഡ്‌. അദ്ദേഹത്തിന്‍റെ അടുത്ത് നിന്നാണ്, നമ്മള്‍ ചിന്തിക്കാത്തചില ഐറ്റംസ് പോലും അദ്ദേഹം ബ്രാന്‍ഡ്‌ മെറ്റീരിയല്‍ മാത്രമെ ഉപയോഗിക്കയുള്ള് എന്ന് മനസ്സിലാക്കിയത്‌. സ്പെന്സിര്‍പ്ലാസ ഇല്‍ ബ്ലാക്ക്‌ബെറി കട പൂട്ടാതെ ഇരിക്കുന്നതിനു കാരണക്കാരനും അദ്ദേഹമാണ്

പെട്ടന്നാണ് അത് ഓര്മ വന്നത്. "ഡാ കീരിചെട്ടാ, എവിടെ നമ്മുടെ പുതിയ കൊട്ടുകാരന്‍.......ഛെ കൂട്ടുകാരന്‍. കീരി പറഞ്ഞു....എടാ അവന്‍ ബോംബെ ഇലേക്ക് പോയി...

ഓഹോ ...അവിടെ ഉള്ള ബാറുകള്‍ അടപ്പിക്കാനും ആയിരിക്കും . ഹ ഹ ഹ

എനിക്ക് ചെറിയ നിരാശ തോന്നിപ്രതീക്ഷിച്ച ഒരാള് വന്നില്ലാലോപിന്നെ ഓര്ത്തുചിലപ്പോള്‍ അങ്ങനെയാചിലരുടെ ഇന്ട്രോടുക്ടഷന്‍ അങ്ങനെയാ .കാത്തിരിക്കേണ്ടി വരും ..അവതാര സംഗമത്തിനായി .....

ഖണ്ഡം-3

എല്ലാവരും കൂടെ ഉച്ചയ്ക്ക് ഉണ്ണാന്‍ ചേട്ടന്റെ വീടിലേക്ക്‌ യാത്രയായി ..നല്ല ചൂടു ബിരിയാണിയും, ബീഫ്‌ കട്ട്‌ലെറ്റും , ബീഫ്‌ ഉലര്‍ത്തിയതും ഉണ്ടായിരുന്നു , പിന്നെ ഒരു ഓളത്തിന് ഇത്തിരി ചെമ്മീന്‍ വരട്ടിയതും ..ആര്ക്കും ആര്‍ത്തിക്കൊരു കുറവുമില്ല .എല്ലാവരുടെയും തീറ്റ കണ്ടു ഇനി അടുത്താഴ്ച മെസ്സ് നടത്തണോ എന്ന് താനെ ചേട്ടന്‍ ചിന്തിച്ചു കാണും .

ഉത്സവം കഴിഞ്ഞു മടങ്ങുന്ന കരിവീരന്മാരെ പോലെ ….സുന്ദരനും , മഹാനുഭാവനും , കീരിയും പിന്നെ ഞാനും നടന്നു നീങ്ങി

ഏത് ബ്രാന്‍ഡ്‌ അടിക്കനമെനതിനെക്കുരിച്ചുള്ള ഡിസ്കഷന്‍ നടക്കുനതിനിടെ ഞങ്ങള്‍ പുളി മരത്തിനു അടുത്തെതി. ഉടനെ കീരിക്ക് വെളിപാടുണ്ടായി …..അദ്ദേഹം ചോദിച്ചുഡാ ഫുഡ്‌ കഴിച്ചതിനെല്ലാം കൂടി എത്രയായി ..

ഞാന്‍ പറഞ്ഞു .... അത് ഒരു മുന്നൂറു നു അടുത്തയിക്കാനുംഅതുകേട്ട് കീരി തനി തൃശൂര്‍ ഭാഷയില്‍ പറഞ്ഞു .ഞാന്‍ തരാട്ടോനോട്ട് ചെയ്തത് നീ പറ....

ഇതൊരു ശീലമായി....

" പുളിമരങ്ങള്‍ സാക്ഷി " …….കീരി എന്നും എന്നോടും മഹാനുഭവനോടും കടപ്പെട്ടിരിക്കുന്നു.

ഖണ്ഡം-4

രാത്രിയുടെ മധ്യ യാമങ്ങളില്‍ , അങ്കം മുറുകി .ഒരൌന്സു മാത്രം കഴിച്ചു ഈയുള്ളവന്‍ ആടിക്കളിക്കുന്നു. എത്ര ഒഴിച്ചാലും നിറയാത്ത കുടമായി ഡി കെ . പ്രൊഫഷണല്‍ സ്റ്റയിലില്‍ കീരി (കൂടെ തൊട്ടു നക്കാന്‍ മാത്രം അളവില്‍ ജാടയും)....തനി കോട്ടയം സ്റ്റൈലില്‍ സോമ സുന്ദരന്‍ ..

അപ്പോഴാണ് മുകളിലെത്തെ നിലയില്‍ ഉള്ള ബി -ടെക് സുഹൃത്തുക്കള്‍ താഴെ ചേട്ടന്മാരെ (എന്നെയും ഡി കെ യെ യും അന്വേഷിച്ചു വന്നത് ….കാര്യം ചോദിച്ചപ്പോള്‍ പറഞ്ഞു , ചേട്ടാ , ഡി വി ഡി റൈറ്റര്‍ കണക്ട് ആവുന്നില്ലഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞുകുഴപ്പമില്ല , ഞാന്‍ ഒന്നു നോക്കട്ടെ...

ഉണ്ട്നെ കീരി ചാടി വീണുമൂന്നു ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ഇരിക്കുമ്പോള്‍ , സിവില്‍ എഞ്ചിനീയര്‍ അങ്ങനെ ഉണ്ടാക്കേണ്ട ….ഞാന്‍ ശരിയാക്കാം ….എവിടെ കമ്പ്യൂട്ടര്‍കീരിയും , (ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ബി - ടെക് ) കൊച്ചു പിള്ളാരും മുകളിലേക്ക് ചാടി കേറി പോയ് ….

ഞങ്ങള്‍ അടി തുടര്‍ന്ന് ആടി കളിച്ചു …..കുറച്ചു നേരം കഴിഞ്ഞു ….നല്ല കരിഞ്ഞ മണം ….

ഡി കെ പറഞ്ഞു , da അപ്പുറത്തെ ആന്റി മീന്‍ വരുക്കുന്നതാ ….ഞാന്‍ പോയി നോക്കാം ….ഡി കെ വാതില്‍ തുറന്നു …..മുന്‍പില്‍ കീരി ..വളിച്ച മുഖത്തോടെ അവന്‍ മൊഴിഞ്ഞു , അത് കരിമീനല്ല ….ഡി വി ഡി റൈറ്റര്‍ കരിഞ്ഞതാ ……പിന്നില്‍ നില്ക്കുന്ന ബി -ടെക് പിള്ളര്‍ അണ്ടി പോയ അന്ന്നാന്‍ കുഞ്ഞിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു.

ഞാന്‍ മനസ്സില്‍ ഓര്ത്തു , ഓഹോ ….ശരിപ്പെടുതി തരാം എന്ന് പറഞ്ഞതു ഇതായിരുന്നോ …..വേലി ഇല്‍ ഇരുന്ന പാമ്പ്‌ നെ എടുത്തു എവിടെയോ വെച്ചന്ന പോലെയായി കാര്യം.

( തുടരും )

Sunday, December 7, 2008

മദിരാശി വിശേഷങ്ങള്‍ - ഭാഗം - 1

നമുക്കിതൊരു ശീലമാക്കാം

എന്റെ ലോകപ്രസിദ്ധനായ കുസിനും , “വനിതയും” (സുഹൃത്തും വഴികാട്ടിയും ) ആയ ഡി .കെ മഹാനുഭാവന്റെ കൂടെ ചെന്നൈ മഹാ നഗരത്തിലേക്ക് എം . ടെക് എടുക്കാന്‍ തീവണ്ടി കയറിയുമ്പോള്‍ , മനസ്സ് നിറയെ ഒരുപാടു ആഗ്രഹങ്ങള്‍ ആയിരുന്നു . ദുബായില്‍ ഷേക്കിന്റെ വലം കൈയോന്നും അല്ലെങ്കിലും , അത്യാവശ്യം കൊള്ളാവുന്ന ഒരു ജോലി , രാജി വെച്ചു വന്ന ഈ ഉള്ളവന്‍ , ചെന്നൈ യാത്രയെ , ജീവിതത്തില്‍ പുതിയ മേച്ചില്‍ പുറം തേടാനുള്ള ഒരു വഴി ആയിട്ടാണ് കരുതിയിരുന്നത് .

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും , മദ്രാസ് (ചെന്നൈ) മെയിലില്‍ മുന്‍കൂട്ടി റിസര്‍വ്‌ ചെയ്ത സീറ്റില്‍ അമര്നിരുന്നു , പുറം കഴചകളും കണ്ടു ഇരുവരും യാത്രയായി . ‘വടകര ’ എത്തിയപ്പോള്‍ നല്ല ചൂടു പഴം പൊരിയും , ചായയും , കഴിച്ചു ……..പാലക്കാടു വെച്ചു , വീട്ടില്‍ നിന്നും പൊതിഞ്ഞു തന്ന ചോറും , മീന്‍ വറുത്തതും , മോര് കൂട്ടാനും ചേര്ത്തു രണ്ടുപേരും ഒരു പിടി പിടിച്ചു ………മലയാള മണ്ണ് വിടാന്‍ ഒരുങ്ങുന്ന ട്രെയിന്‍ ആവേശ പൂര്‍വ്വം കാഹളം വിളിച്ചു ,…………...പോന്ഗ്…………….മനസ്സില്‍ ഒരുപാടു ചിന്തകള്‍ മാറി മറിഞ്ഞു ………..ഡി കെ ബെര്‍ത്തില്‍ കേറി മറിഞ്ഞു ….അവന്‍ അങ്ങനെയാ ……..ഉലക്ക മേലും ഉറങ്ങും ……മഗുണന്‍…

ചെന്നൈ സെന്‍ട്രലില്‍ ഒരു നാറ്റത്തോടെ ട്രെയിന്‍ വന്നു നിന്നു . പതിവിനെതിരായി , ഡി കെ മഹാനുഭാവന്‍ , വെപ്രാളപ്പെട്ടു ഇറങ്ങാന്‍ തിരെക്ക് കൂട്ടുന്നു …………..എനിക്കൊന്നും മനസ്സിലായില്ല … .ഞാന്‍ ചോദിച്ചു …എന്താടാ ….??

“ എനക്ക് @@@!!!!! മുട്ടുന്നു …”.

കുറ്റം പറയാന്‍ പറ്റില്ല , സ്വതസിദ്ധമായ , ആര്‍ത്തിയോടെ തലേ ദിവസം റെയില്‍വേ സ്റ്റേഷനില്‍ വെച്ചു ‘ചിക്കന്‍ പാര്‍ട്സ് ’ ഉന്മേഷത്തോടെ കഴിക്കുംപോഴേ ….ഞാന്‍ വിചാരിച്ചതാ …പണി കിട്ടുമെന്ന് .തെറ്റിയില്ല രാവിലെ തന്നെ പണി കിട്ടി.

“ലല്‍ ….ശ്ത്ത്ത് …….ടേസ്റ്റ് …..ടേസ്റ്റ് …” അവന്റെ ഒരാര്‍ത്തി ……(ഗിരി പറയുമ്പോലെ, പാരമ്പര്യം )

ഒരു വിധത്തില്‍ കാര്യം സാദിച്ചു ….പൈസ കൊടുക്കാന്‍ ചില്ലറ ഇല്ല. വീട് വാടകക്ക് എടുക്കുമ്പോള്‍ , അഡ്വാന്‍സ്‌ കൊടുക്കാന്‍ തന്ന കാസില്‍ നിനും അഞ്ഞൂറ് രൂപ നോട്ട് എടുത്തു അണ്ണന് നേരെ നീട്ടി. തിരിച്ച് അയാള്‍ തുറിച്ചു നോക്കി . മൂന്നു രൂപ ചില്ലറ കൊടുക്കെണ്ടാതിനു അഞ്ഞൂറ് രൂപ നോട്ട് !!!…. “ഊന്ഗലുക്കു ഇളവസം …കിളംപ് ..കിളംപ് ” അണ്ണന്‍ സൊല്ലി . അത് കേട്ടു ഡി കെയുടെ മുഖത്ത് ഒരു അന്ധാളിപ്പ് ……പിന്നെ ആ വളിച്ച ചിരി.

അങ്ങനെ ക്യാമ്പ് റോഡില്‍ കുടിയേറി വാണ കാലം, ഡി കെയുടെ ബിരുദ കാല സുഹൃത്തായ സോമ സുന്ദരന്‍ (സോമി) SRM കോളേജില്‍ എം .ടെക് കൊടുക്കുന്നെടെന്നു അറിഞ്ഞു , അത് എടുക്കാനായി എത്തിയിരുന്നു . അപ്പോഴാണ് അറിഞ്ത്ഞത് എം .ടെക് ഉടനെ കിട്ടില്ല , രണ്ടു വര്ഷം ആകുമെന്ന് ….ഇത്രയും doore വന്നതല്ലേ ഒരു രണ്ടു വര്ഷം കഴിഞ്ഞു പോയേക്കാം ….സോമ സുന്ദരന്‍ തീരുമാനിച്ചു .

ആയിടക്കു ഡി കെ പറഞ്ഞു , സോമി വന്നിട്ടുണ്ട് , പിന്നെ ഗിരി , ഭജന്‍ എല്ലാരും (ബിരുദ കാല സുഹൃത്തുക്കള്‍ ഉണ്ട് , നമുക്കു പരിചയപ്പെടാം . ഞാന്‍ ഓര്ത്തു , വളരെ നല്ല കാര്യം .

നട്ടുച്ച , വെസ്റ്റ് താംബരം ബസ്സ് സ്റ്റാന്റ് . “ഇതു സോമി ”, ഒരു ആളെ ഡി കെ പരിചയപെടുത്തി. ബാക്കി രണ്ടു പേരെ പരിച്ചയപ്പെടുത്തിയതെയില്ല . ഞാന്‍ ഇതികര്തവ്യത മൂടനായി നിന്നു......

സോമി‌ടെ മുതുകില്‍ എത്തി പിടിച്ചു , ഡി കെ ബാറിനെ ലക്ഷ്യമാക്കി കുതിച്ചു.

ഇത്തിരി ചമ്മലോടെ ഞാന്‍ ബാലന്‍സ് ഉള്ള രണ്ടു പേരുടെ അടുത്ത് ചെന്നു പരിചയപ്പെട്ടു ,

“മുന്പേ നടക്കുന്ന ഡി കെ തന്‍ പിന്‍പേ ഗമിച്ചു ഈ ഞങ്ങളെല്ലാം ”’.

ആദ്യമായി ബാറില്‍ കേറുന്ന വെപ്രാളം എനിക്ക്. ബാര്‍ കണ്ടു മടുത്ത പുച്ഛം മറ്റുള്ളവര്‍ക്ക്…….

കൊട്ടിക്കലാസത്തിന് ശേഷം ബില്‍ വന്നു . ഡി കെയും സോമിയും ചിരിയോടു ചിരി ….നിര്‍ത്താതെ ചിരി …..ബില്‍ അവര്‍ കണ്ടതെ ഇല്ല …(ഭജന്‍ അടിക്കുന്നതിനു മ്ന്പേ ഫിറ്റ് ആയല്ലോ). ഞാനും ബുദ്ധിപൂര്‍വ്വം ആ ചിരിയില്‍ പങ്കു ചേര്ന്നു . ഗിരി ബില്‍ എടുത്തു . ഉടനെ ചിരി നിന്നു.

ഗിരി പോക്കെറ്റില്‍ നിന്നും കാര്ഡ് എടുത്തു …റേഷന്‍ കാര്‍ഡ് , വോട്ടെര്സ് കാര്‍ഡ് , ഐ ഡി കാര്‍ഡ് , എന്നിവ അല്ലാതെ മറ്റു കാര്ഡ് ഒന്നും കാണാത്ത ഈ ഉള്ളവന്‍ , ചോദിച്ചു “ഇതു എന്ത് കാര്ടാ ...”

“ഇതു ഡെബിറ്റ് …ഇതു ക്രെഡിറ്റ് ….നീ പറ ഏത് കൊടുക്കണം", (വന്‍ ജാഡ, പാരമ്പര്യമാണോ ...അറിയില്ല !!)

ഞാന്‍ പറഞ്ഞു …" അത് നിങ്ങടെ ഇഷ്ടം ”

എല്ലാം കഴിഞ്ഞു തിരിച്ചു താംബരം സ്ടാന്ടില്‍ എത്തി . ഗിരി പറഞ്ഞു “ അടുത്താഴ്ച കാണാം ,ജോജോയും ഉണ്ടാവും, നിങ്ങടെ റൂമില്‍ കൂടാം, നമുക്കിതൊരു ശീലമാക്കാം

അത് കേട്ടു ഡി കെ ഉടെ മുഖം കപ്പ കണ്ട പെരുച്ചാഴിയെ പോലെ തുടുത്തു . അത്രയ്ക്കില്ലെന്കിലും എന്റെതും ………………………അപ്പോഴും ഒരു ചോദ്യം ബാക്കി ആരാണീ ജോജോ .........
<<<ഇതിലെ കഥപാത്രങ്ങള്‍ ആയ എന്റെ എല്ലാ‍ നല്ല സുഹൃത്തുക്കളോടും ഒരുപാടു നന്ദി രേഖപെടുത്തുന്നു. >>>
(തുടരും ......)